ദക്ഷൻയജ്ഞവും, യേശുവും, ‘നഷ്ടപ്പെട്ടതും‘

ദക്ഷൻ യജ്ഞത്തെ കുറിച്ച് പല പുസ്തകങ്ങളിലും പറഞ്ഞിട്ടുണ്ട് എന്നാൽ അടിപാര ശക്തിയുടെ അവതാരമായ ദക്ഷയാന/സതിയെ ശിവൻ വിവാഹം കഴിച്ചു എന്നതാണ് ചുരുക്കം. ഇത് ശക്തി ഭക്തരുടെ ബലമായും കണക്കാക്കപ്പെടുന്നു. (അടിപാരശക്തിയെ പരമശക്തി, അടി ശക്തി, മഹാശക്തി, മഹാദേവി, മഹാഗൗരി, മഹാകാളി, സത്യം ശക്തി എന്നെല്ലാം അറിയപ്പെടുന്നു).

ശിവന്റെ കഠിന തപസ്സ് നിമിത്തം ദക്ഷയാനയും താനുമായുള്ള വിവാഹം അവളുടെ പിതാവ് ദക്ഷൻ തടഞ്ഞു. ദക്ഷൻ ഒരു യജ്ഞം നടത്തിയപ്പോൾ ശിവനെയും സതിയെയും ഒഴിച്ച് ബാക്കി എല്ലാവരെയും ക്ഷണിച്ചു. എന്നാൽ സതി യജ്ഞത്തെ കുറിച്ച് കേട്ടപ്പോൾ അവിടെ കടന്നു ചെന്നു. അവൾ അവിടെ ചെന്നതു മൂലം അവളുടെ പിതാവ് വളരെ കുപിതനായി, അവളെ അവിടെ നിന്ന് പോകുവാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഇത് സതിയെ ചൊടിപ്പിച്ചു, അവൾ അടിപാരശക്തി അവതാരത്തിലേക്ക് മടങ്ങി, തന്റെ സതിയെന്ന ശരീരത്തെ യജ്ഞത്തിന്റെ തീയിൽ ചുട്ടു കളഞ്ഞു.

ദക്ഷൻ യജ്ഞത്തിലെ നഷ്ടത്തിന്റെ അന്വേഷണം

സതിയുടെ ചുടപ്പെട്ട അനുഭവം ശിവനെ വേദനിപ്പിച്ചു. തന്റെ പ്രീയപ്പെട്ട സതിയെ തനിക്ക് നഷ്ടപ്പെട്ടു. ആയതിനാൽ ശിവൻ “താണ്ഡവം“ അല്ലെങ്കിൽ നാശത്തിന്റെ നൃത്തമാടി. ശിവൻ എത്രയും നൃത്തം ചെയ്തോ അത്രയും നാശം വിതയ്ക്കപ്പെട്ടു. തുടർന്നുള്ള ദിനങ്ങളിൽ തന്റെ താണ്ഡവം അനേകം നാശം ഉണ്ടാക്കി. തനിക്ക് ഉണ്ടായ നഷ്ടത്തിന്റെ ദുഃഖവും, കോപവും നിമിത്തം ശിവൻ സതിയുടെ ശരീരം എടുത്തു കൊണ്ട് ഭൂലോകം മുഴുവൻ ചുറ്റി. വിഷ്ണു ഈ ശരീരം 51 ഭാഗങ്ങളായി മുറിച്ചു ഭൂമിയിലേക്കിട്ടു, ഇത് ശക്തി പീഡങ്ങളുടെ പരിശുദ്ധ സ്ഥലങ്ങളായി മാറി. ഈ 51 പരിശുദ്ധ സ്ഥലങ്ങളും ശിവന് സതിയെ നഷ്ടമായതിന്റെ ഓർമ്മയ്ക്കായി വിവിധ ശക്തി അമ്പലങ്ങളായി.

ദേവന്മാർക്കും ദേവിമാർക്കും മരണം മൂലം ഉണ്ടായ നഷ്ടത്തെ ദക്ഷൻ യജ്ഞത്തിൽ ഓർക്കുന്നു. നമുക്കെല്ലാവർക്കും മരണം മൂലം വേണ്ടപ്പെട്ടവർ നഷ്ടമാകുന്നു. നിങ്ങൾ സ്നേഹിക്കുന്നവർ നഷ്ടപ്പെടുമ്പോൾ എന്താണ് ചെയ്യുന്നത്? നിങ്ങൾ നിരാശപ്പെട്ടിരിക്കുമോ?കോപിക്കുമോ? അവരെ തിരിച്ച് പിടിക്കുവാൻ ശ്രമിക്കുമോ?

ദൈവം എന്തു ചെയ്യും? തന്റെ രാജ്യത്തിൽ നിന്ന് ഒരാൾ നഷ്ടമാകുമ്പോൾ അവൻ അത് അറിയുമോ?

നഷ്ടത്തെ കുറിച്ച് യേശുവിന്റെ പഠിപ്പിക്കൽ

നമ്മിൽ ഒരാളെങ്കിലും നഷ്ടമാകുമ്പോൾ അവൻ എങ്ങനെ വേദനിക്കും എന്ന് മനസ്സിലാക്കുവാനായി അനേക ഉപമകൾ പഠിപ്പിച്ചു.

തന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കുവാനായി, പരിശുദ്ധ ജനം അശുദ്ധമാകാതിരിക്കുവാനായി അശുദ്ധരിൽ നിന്ന് ദൂരെ നിൽക്കുന്നു എന്ന് നാം ഓർക്കണം. യേശുവിന്റെ കാലത്ത് നിയമം പഠിപ്പിക്കുന്നവർ ഇങ്ങനെയായിരുന്നു. എന്നാൽ നമ്മുടെ പരിശുദ്ധിക്ക് മുഖ്യ കാരണം നമ്മുടെ ഹൃദയമാണെന്ന് യേശു പഠിപ്പിച്ചു, ആചാര പ്രകാരം അശുദ്ധരുടെ കൂടെ യേശു സമയം ചിലവഴിച്ചു. ആചാരപ്രകാരം അശുദ്ധരായവരുടെ കൂടെയുള്ള യേശുവിന്റെ സഹകരണവും, മത പണ്ഡിതരുടെ പ്രതികരണവും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.
2 ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.

ലൂക്കോസ്15:1-2

എന്തുകൊണ്ട് യേശു പാപികളെ ക്ഷണിക്കുകയും അവരോട് കൂടെ ഭക്ഷിക്കുകയും ചെയ്തു? താൻ പാപത്തിൽ ആന്ദിച്ചിരുന്നുവോ? മൂന്ന് ഉപകളിലൂടെ യേശു തന്നെ വിമർശിച്ചവർക്ക് ഉത്തരം നൽകി.

കാണാതായ ആടിന്റെ ഉപമ

3 അവരോടു അവൻ ഈ ഉപമ പറഞ്ഞു:
4 നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
5 കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
6 കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.
7 അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കോസ്15:3-7

ഈ കഥയിൽ യേശു നമ്മെ ആടിനോടും തന്നെ ഇടയനോടും ഉപമിക്കുന്നു. ഏതൊരു ഇടയനെ പോലെയും താൻ കാണാതായ ആടുകളെ തേടി പോകുന്നു. ചിലർ രഹസ്യമായി പാപം ചെയ്യുന്നു, അത് നമ്മെ കുടുക്കുന്നു, നഷ്ടപ്പെട്ടവരെ പോലെയാകുന്നു. ചിലപ്പോൾ നമ്മുടെ ജീവിതം, കുഴഞ്ഞ് നഷ്ടപ്പെട്ടവരെ പോലെയാകുന്നു. എന്നാൽ ഈ കഥ പ്രത്യാശ നൽകുന്നു കാരണം യേശു നമ്മെ അന്വേഷിക്കുന്നു. അപകടങ്ങൾ നമ്മെ നശിപ്പിക്കുന്നതു മുമ്പ് അവൻ നമ്മെ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നു. നാം നഷ്ടപ്പെടുമ്പോൾ അവൻ നമ്മുടെ നഷ്ടം തിരിച്ചറിയുന്നു.

പിന്നീട് അവൻ രണ്ടാമത്തെ കഥ പറഞ്ഞു

കാണാതായ നാണയത്തിന്റെ ഉപമ

8 അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?
9 കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കോസ്15:8-10

ഈ കഥയിൽ നാം കാണാതായ വിലയേറിയ നാണയവും, അവൻ അത് തേടുന്നയാളുമാണ്. നാണയം നഷ്ടപ്പെട്ടെങ്കിലും അതിന് അത് ‘നഷ്ടപ്പെട്ടെന്ന്‘ അറിയില്ല. അതിന് ആ നഷ്ടം തിരിച്ചറിയത്തില്ല. ഒരു സ്ത്രീ ആ നഷ്ടം മനസ്സിലാക്കുകയും ആ നാണയം കണ്ടെത്തുന്നതു വരെ വീട് അടിച്ചു വാരി ആ നാണയം അന്വേഷിക്കുന്നു. ഒരു പക്ഷെ നിങ്ങൾക്ക് നഷ്ടം ‘തിരിച്ചറിയുവാൻ‘ കഴിയുന്നില്ലായിരിക്കും. എന്നാൽ നമുക്ക് തോന്നിയാലും ഇല്ലെങ്കിലും നാം നഷ്ടപ്പെട്ടവരാണ്. യേശുവിന്റെ കണ്ണിൽ നാം നഷ്ടമായ വിലയേറിയ നാണയമാണ്, അവൻ നമ്മെ കണ്ടെത്തും വരെ അന്വേഷിക്കുന്നു.

അവന്റെ മൂന്നാമത്തെ കഥ പ്രസിദ്ധമാണ്.

കാണാതായ മകന്റെ ഉപമ

11 പിന്നെയും അവൻ പറഞ്ഞതു: “ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
12 അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു.
13 ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.
14 എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.
15 അവൻ ആ ദേശത്തിലേ പൌരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു.
16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.
17 അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
18 ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
19 ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20 അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
21 മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
22 അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ.
23 തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക.
24 ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
25 അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു,
26 ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.
27 അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
28 അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
29 അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻ കുട്ടിയെ തന്നിട്ടില്ല.
30 വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
31 അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റെതു ആകുന്നു.
32 നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

ലൂക്കോസ്15:11-32

ഈ കഥയിൽ നാം ഒരു പക്ഷെ മൂത്ത ഭക്തനായ മകനായിരിക്കാം അല്ലെങ്കിൽ ദൂരെ പോകുന്ന ഇളയ മകനായിരിക്കാം. മൂത്ത മകൻ എല്ലാ മതാചാരങ്ങളിൽ വ്യാപൃതനായിരുന്നെങ്കിലും തന്റെ സ്നേഹവാനായ പിതാവിന്റെ ഹൃദയം താൻ മനസ്സിലാക്കിയിരുന്നില്ല. ഇളയ മകൻ കരുതി, വീടു വിട്ട് പോകുന്നതു മൂലം തനിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നാൽ താൻ പട്ടിണി കിടക്കുകയും നിന്ദിതനാകുകയും ചെയ്തു. അപ്പോൾ ‘അവന് സുബോധം വന്നു‘ തന്റെ വിട്ടിലേക്ക് മടങ്ങാം എന്ന് മനസ്സിലാക്കി. തിരിച്ച് ചെല്ലുമ്പോൾ താൻ തന്റെ ഭവനം വിട്ടു പോയത് തെറ്റെന്ന് മനസ്സിലാക്കും, ഇതിന് തനിക്ക് താഴ്മ ആവശ്യമാണ്. മാനസാന്തരത്തെ കുറിച്ച് യോഹന്നാൻ സ്വാമി പഠിപ്പിച്ചത് ഇത് ചിത്രീകരിക്കുന്നു.

തന്റെ അഹങ്കാരം മാറ്റി വച്ച് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിയപ്പോൾ താൻ ചിന്തിച്ചതിനപ്പുറം അംഗീകാരവും സ്നേഹവും ലഭിച്ചു. ചെരുപ്പ്, ഉടുപ്പ്, മോതിരം, വിരുന്ന്, അനുഗ്രഹം, അംഗീകാരം ഇതെല്ലാം തന്നെ അഹ്വാനം ചെയ്യുന്ന സ്നേഹത്തെ കാണിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നും നാം അവനിലേക്ക് മടങ്ങുവാൻ അവൻ ആഗ്രഹിക്കുന്നു എന്ന് ഇത് നമുക്ക് മനസ്സിലാക്കി തരുന്നു. ഇതിന് നമ്മുടെ ‘മാനസാന്തരം‘ ആവശ്യമാണ്, എന്നാൽ നാം  മാനസാന്തരപ്പെട്ടാൽ അവൻ നമ്മെ സ്വീകരിക്കുവാൻ തയ്യാറാണ്.

ശിവനും അടിപാരശക്തിയുടെ ശക്തിക്കും മരണം മൂലമുള്ള വിള്ളൽ അതിജീവിക്കുവാൻ കഴിഞ്ഞില്ല എന്ന് ദക്ഷൻ യജ്ഞത്തിൽ കാണുന്നു. സീതയുടെ 51 ചിതറിക്കപ്പെട്ട ശരീര ഭാഗങ്ങൾ ഇന്നും ഇതിന് സാക്ഷിയാണ്. ഇത് ആ തീരാ ‘നഷ്ടത്തെ‘ ചിത്രീകരിക്കുന്നു. ഈ ‘നഷ്ടത്തിൽ‘ നിന്ന് രക്ഷിക്കുവാനാണ് യേശു വന്നത്. ഇത് നമുക്ക് കാണുവാൻ സാധിക്കുന്നത് തന്റെ ഒടുവിലത്തെ ശത്രുവായ മരണത്തെ അഭിമുഖീകരിക്കുന്ന സംഭവത്തിലൂടെയാണ്

Leave a Reply

Your email address will not be published. Required fields are marked *