വർണ്ണത്തിനായി അവർണ്ണത്തിലേക്ക്: എല്ലാ ജനങ്ങൾക്കായി ഒരു മനുഷ്യൻ വരുന്നു

റിഗ് വേദത്തിൽ, പുരുഷസൂക്തത്തിലെ തുടക്കത്തിൽ തന്നെ വരുവാനുള്ള വ്യക്തിയെ പറ്റി വേദങ്ങൾ മുൻ കണ്ടു. പിന്നീട് നാം എബ്രായ വേദങ്ങളെ പറ്റി തുടർന്നു, അതായത് യേശു സത്സങ്ങ് (നസ്രയനായ യേശു) സംസ്കൃതവേദങ്ങളും എബ്രായ വേദങ്ങളും (ബൈബിൾ‌) നിറവേറ്റി.

വരുമെന്ന് പ്രവചിക്കപ്പെട്ട പുരുഷൻ അല്ലെങ്കിൽ ക്രിസ്തു യേശുവാണോ? എല്ലാ ജാതികളും, വർണ്ണരും അവർണ്ണരും ഉൾപ്പടെ എല്ലാവർക്കും വേണ്ടിയോ അതോ ഒരു പ്രത്യേക കൂട്ടത്തിനു വേണ്ടിയാണോ താൻ വന്നത്?

പുരുഷസൂക്തത്തിലെ ജാതി (വർണ്ണം)

പുരുഷനെ പറ്റി പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്നത്:

പുരുഷസൂക്തം വാക്യം 11-12 – സംസ്കൃതംസംസ്കൃത ലിപ്യന്തരണം തർജ്ജിമ
यत पुरुषं वयदधुः कतिधा वयकल्पयन |
मुखं किमस्य कौ बाहू का ऊरू पादा उच्येते ||
बराह्मणो.अस्य मुखमासीद बाहू राजन्यः कर्तः |
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ||
11 yat puruṣaṃ vyadadhuḥ katidhā vyakalpayan |
mukhaṃ kimasya kau bāhū kā ūrū pādā ucyete ||
12 brāhmaṇo.asya mukhamāsīd bāhū rājanyaḥ kṛtaḥ |
ūrūtadasya yad vaiśyaḥ padbhyāṃ śūdro ajāyata
11 അവർ പുരുഷനെ വിഭജിച്ചപ്പോൾ എത്ര ഭാഗമായാണ് വിഭജിച്ചത്?
തന്റെ വായെയും കൈകളെയും എങ്ങനെയാണ് വിളിച്ചത്? തന്റെ തുടകളെയും കാലുകളെയും എന്താണ് വിളിച്ചത്?
12 തന്റെ വായ് ബ്രാഹ്മണനും, തന്റെ കൈകൾ രാജന്യ നിർമ്മിതവുമാകുന്നു. തന്റെ തുടകൾ വൈശ്യരും, കാലുകൾ ശൂദ്രരരെയും പുറപ്പെടുവിച്ചു.

സംസ്കൃത വേദത്തിൽ ജാതി അല്ലെങ്കിൽ വർണ്ണത്തെ പറ്റിയുള്ള ആദ്യ വിവരണമാണിത്. പുരുഷനിൽ നിന്ന് നാല് ജാതികൾ വിഭജിക്കപ്പെടുന്നതിനെ പറ്റി വിവരിച്ചിരിക്കുന്നു. തന്റെ വായിൽ നിന്ന് ബ്രാഹ്മിണ ജാതി/വർണ്ണവും, കൈകളിൽ നിന്ന് രാജന്യയും (ഇന്ന് ഇത് ക്ഷത്രിയ ജാതി/വർണ്ണം എന്നറിയപ്പെടുന്നു), തന്റെ തുടകളിൽ നിന്ന് വൈശ്യ ജാതി/വർണ്ണവും, കാലിൽ നിന്ന് ശൂദ്ര ജാതി/വർണ്ണവും പുറപ്പെട്ടു വന്നു. യേശു പുരുഷനാകുവാൻ എല്ലാവരെയും പ്രതിനിധീകരിക്കണം.

അവൻ പ്രതിനിധീകരിച്ചുവോ?

ബ്രാഹ്മണനും ക്ഷത്രിയനുമായി യേശു

‘ഭരണാധികാരി‘ – ഭരണാധികാരികളുടെ ഭരണാധികാരി എന്നർത്ഥമുള്ള ഒരു പുരാണ എബ്രായ  ശീർഷകമാണ് ‘ക്രിസ്തു‘ എന്ന് നാം കണ്ടു. ‘ക്രിസ്തു‘ എന്ന യേശു ക്ഷത്രിയന്മാരെ പ്രതിനിധീകരിക്കുന്നു. ‘ശാഖയായ‘ യേശു പുരോഹിതനായി വരുന്നു എന്ന് പ്രവചിച്ചിരുന്നു, അങ്ങനെയെങ്കിൽ അവൻ ബ്രാഹ്മണരെ പ്രതിനിധീകരിക്കുന്നു. യേശു പുരോഹിതന്റെയും രാജാവിന്റെയും കർത്തവ്യങ്ങൾ ഒരേ പോലെ ചെയ്യും എന്ന് എബ്രായ പ്രവചനങ്ങൾ ഉണ്ട്.

13 അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.

സെഖര്യാവ് 6:13

വൈശ്യയായി യേശു

വരുവാനുള്ളവൻ ഒരു വ്യാപാരിയെ പോലെ ആയിരിക്കും എന്ന് എബ്രായ ഋഷിമാർ പ്രവചിച്ചിട്ടുണ്ട്. അവർ ഇങ്ങനെ പറഞ്ഞു:

3 നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കു

ന്നു.യെശയ്യാവ് 43:3

ദൈവം പ്രവചനാത്മാവിൽ വരുവാനുള്ളവനോട് അവൻ സാധനങ്ങൾ അല്ല മറിച്ച് ആളുകളെ തന്റെ ജീവൻ പകരം വച്ച് വ്യാപാരം ചെയ്യും എന്ന് പറഞ്ഞു. ആയതിനാൽ വരുവാനുള്ളവൻ ആളുകളെ സ്വതന്ത്രമാക്കുന്ന വ്യാപാരിയായിരിക്കും. വ്യാപാരിയായ അവൻ വൈശ്യ ജാതിയെ പ്രതിനിധീകരിക്കുന്നു.

ശൂദ്ര – ദാസൻ

വരുവാനുള്ളവൻ ദാസനായി വരുമെന്നും പ്രവാചകന്മാർ പ്രവചിച്ചിട്ടുണ്ട്. പാപങ്ങളെ കഴുകി കളയുന്ന സേവ ചെയ്യുന്ന ദാസനായിരിക്കും വരുവാനുള്ള ശാഖ എന്ന് പ്രവചകന്മാരുടെ പ്രവചനം നാം കണ്ടു.

8 മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
9 ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

സെഖര്യാവ് 3:8-9

വരുവാനുള്ള ശാഖ പുരോഹിതൻ, ഭരണാധികാരി, വ്യാപാരി മാത്രമായിരുന്നില്ല, അവൻ ഒരു ദാസൻ -ശൂദ്രൻ കൂടിയായിരുന്നു. അവന്റെ ദാസൻ (ശൂദ്രൻ) എന്ന കർത്തവ്യത്തെ കുറിച്ച് യെശയ്യാവ് നന്നായി വിവരിച്ചിട്ടുണ്ട്. ഈ പ്രവചനത്തിൽ ‘ദൂരത്തുള്ള‘ (അത് നാമാണ്) രാജ്യങ്ങൾ എല്ലാം ശൂദ്രന്റെ സേവയെ ശ്രദ്ധിക്കണം എന്ന് ദൈവം ഉപദേശിക്കുന്നു.

പുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.
2 അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു:
3 യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.
4 ഞാനോ; ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
5 ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു–ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു–:
6 നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 49:1-6

അവൻ എബ്രായൻ/യെഹൂദാ ജാതിയിൽ ഉള്ളവനെങ്കിലും അവന്റെ സേവനം ‘ഭൂമിയുടെ അറ്റം വരെ എത്തും‘  എന്ന് പ്രവചിച്ചിരിക്കുന്നു. പ്രവചനം പോലെ തന്നെ യേശുവിന്റെ സേവനം ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും തൊട്ടിരിക്കുന്നു. ദാസനായ യേശു ശൂദ്രരെ പ്രതിനിധീകരിക്കുന്നു.

അവർണ്ണരും….

എല്ലാ ജനങ്ങൾക്കും മദ്ധ്യസ്ഥത വഹിക്കേണ്ടതിന് അവർണ്ണർ, പട്ടിക ജാതി, ഗോത്ര വർഗ്ഗക്കാർ, ദളിതർ എന്നിവരെയും യേശു പ്രതിനിധീകരിക്കണം. താൻ അത് എങ്ങനെ ചെയ്യും? താൻ തകർക്കപ്പെടുകയും, കൈവിടപ്പെടുകയും, മറ്റുള്ളവരാൽ അവർണ്ണനായി കാണപ്പെടുകയും ചെയ്യും എന്ന് എബ്രായ വേദങ്ങളിൽ പറയപ്പെട്ടിരിക്കുന്നു.

എങ്ങനെ?

വിവരണങ്ങളോട് കൂടെയുള്ള പൂർണ്ണ പ്രവചനം ഇവിടെ നൽകുന്നു. ശ്രദ്ധിക്കുക, ഒരു ‘അവനെ‘ കുറിച്ച് പറഞ്ഞിരിക്കുന്നു, ആയതിനാൽ വരുവാനുള്ള മനുഷ്യനെ കുറിച്ചാണ് ഇത് പറഞ്ഞിരിക്കുന്നത്. ഒരു ‘മുളയുടെ‘ ചിത്രം ഇവിടെ നൽകിയിരിക്കുന്നത് കൊണ്ട് പുരോഹിതനും, ഭരണാധികാരി യുമായ ശാഖയെ കുറിച്ചാണ്  ഇവിടെ പറയുന്നത് എന്ന് നമുക്ക് അറിയാം. എന്നാൽ വിവരണം അവർണ്ണമാണ്.

വരുവാനുള്ള കൈവിടപ്പെട്ടവൻ

ങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?
2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.

യെശയ്യാവ് 53:1-3

ദൈവത്തിന്റെ മുമ്പിൽ ഒരു ‘മുള‘യാണെങ്കിലും (ആൽമരത്തിന്റെ ശാഖ) ഈ മനുഷ്യൻ ‘കൈവിടപ്പെടുകയും‘, ‘തള്ളപ്പെടുകയും‘ ‘കഷ്ടത‘ അനുഭവിക്കുകയും മറ്റുള്ളവരാൽ ‘താഴ്ത്തപ്പെടുകയും‘ ചെയ്യും. അവൻ തൊട്ടുകൂടാത്ത വ്യക്തിയായി കണകാക്കപ്പെടും. പട്ടിക ജാതിക്കാരായ തൊട്ടുകൂടാത്തവരെയും (വനവാസികൾ) പുറജാതികളായ ദളിതരെയും പ്രതിനിധീകരിക്കുവാൻ ഈ വരുന്നവന് സാധിക്കും.

4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.

യെശയ്യാവ് 53:4-5

നാം പലപ്പോഴും മറ്റുള്ളവർക്ക് വരുന്ന അനിഷ്ടസംഭവങ്ങൾ, അല്ലെങ്കിൽ സമൂഹത്തിലെ താഴ്ന്ന അവസ്ഥ ഇവയെല്ലാം ചെയ്ത പാപത്തിന്റെ പരിണിതഫലം എന്ന് വിധിക്കാറുണ്ട്. അതേ പോലെ തന്നെ ഈ മനുഷ്യന്റെ കഷ്ടത അതിഭയങ്കരമാണൺ, ദൈവം അവനെ ശിക്ഷിച്ചു എന്ന് നാം കരുതുന്നു. ഇതിനാൽ താൻ തള്ളപ്പെടുന്നു. എന്നാൽ താൻ തന്റെ പാപത്തിനായല്ല, നമ്മുടെ പാപത്തിനായി ശിക്ഷിക്കപ്പെട്ടു. നമ്മുടെ സൗഖ്യത്തിനും, സമാധാനത്തിനുമായി വലിയ ഭാരം അവൻ ചുമന്നു.

നസ്രയനായ യേശുവിന്റെ ക്രൂശീകരണത്തിൽ ഇത് നിറവേറി. അവൻ ക്രൂശിൽ തറയ്ക്കപ്പെട്ടു, നമുക്കായി തകർക്കപ്പെട്ടു. ഈ സംഭവം തന്റെ കാലത്തിനു 750 വർഷം മുമ്പ് പ്രവചിച്ചിരുന്നു. താൻ വളരെ താഴ്ത്തപ്പെടുകയും, കഷ്ടത അനുഭവിക്കുകയും ചെയ്തതിലൂടെ പ്രവചനം നിവർത്തിയായി, അങ്ങനെ പുറം ജാതികളെയും, ഗോത്രവർഗ്ഗക്കാരെയും പ്രതിനിധീകരിക്കുവാൻ അവന് കഴിയും.

6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.

യെശയ്യാവ് 53:6-7

നാം ധർമ്മത്തിൽ നിന്ന് മാറി പാപം ചെയ്തതു കൊണ്ട് ഈ മനുഷ്യൻ നമ്മുടെ അകൃത്യങ്ങൾ അല്ലെങ്കിൽ പാപങ്ങൾ ചുമക്കേണ്ട വന്നു. നമ്മുടെ സ്ഥാനത്ത് കൊല്ലപ്പെടുവാൻ, ‘വായ് പോലും തുറക്കാതെ‘ സമാധാനത്തോടു കൂടെ സമ്മതിച്ചു. യേശു എങ്ങനെ മനസോട് കൂടെ ക്രൂശിൽ പോകുവാൻ തയ്യാറായി എന്ന പ്രവചനം നിറവേറി.

8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു?

യെശയ്യാവ് 53:8

 ‘ജീവനുള്ളവരുടെ ദേശത്തു നിന്ന് താൻ നീക്കപ്പെടും‘ എന്ന പ്രവചനം യേശു ക്രൂശിൽ മരിച്ചപ്പോൾ നിറവേറി.

9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.

യെശയ്യാവ് 53:9

 ‘തന്റെ നാവിൽ ചതിവില്ലാതെയും‘, ‘തന്നിൽ ഒരു തെറ്റും ഇല്ലാതെയും‘ ഇരിന്നിട്ടും ‘ദുഷ്ടന്മാരുടെ‘ കൂടെ അവൻ എണ്ണപ്പെട്ടു. എന്നിട്ടും ധനികനായ പുരോഹിതനായ അരിമത്ഥ്യക്കാരനായ യോസേഫിന്റെ കല്ലറയിൽ അടക്കപ്പെട്ടു. ‘ദുഷ്ടന്മാരുടെ കൂടെ അടക്കപ്പെട്ടു‘, ‘ധനികരുടെ കൂടെ മരിച്ചു‘ എന്ന ഈ രണ്ട് പ്രവചനങ്ങളും ഇങ്ങനെ നിറവേറി.

10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.

യെശയ്യാവ് 53:10

ഈ ക്രൂരമായ മരണം ഒരു അപകടം അല്ലായിരുന്നു. അത് ‘കർത്താവിന്റെ ഹിതമായിരുന്നു.‘

എന്തുകൊണ്ട്?

കാരണം ഈ മനുഷ്യന്റെ ‘ജീവൻ‘ ‘പാപത്തിനു യാഗമായിരുന്നു.‘

ആരുടെ പാപത്തിനു?

 ‘തെറ്റി പോയ‘ ‘അനേക ജാതികളിൽ‘ ഉൾപ്പെടുന്ന നമ്മുടെ പാപത്തിനായി. ജാതി, മതം, സാമൂഹ്യ സ്ഥിതി ഇവയെല്ലാം നോക്കാതെ എല്ലാവരെയും പാപത്തിൽ നിന്ന് കഴുകേണ്ടതിനാണ് യേശു ക്രൂശിൽ മരിച്ചത്.

തള്ളപ്പെട്ടവൻ ജയാളിയായി

11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.

യെശയ്യാവ് 53:11

പ്രവചനം ഇപ്പോൾ ജയത്തിലേക്ക് തിരിഞ്ഞു. ‘കഷ്ടത‘ (‘തള്ളപ്പെട്ടു,‘ ‘ജീവനുള്ളവരുടെ ദേശത്ത് നിന്ന് നീക്കപ്പെട്ടു‘, ‘കല്ലറ‘ കൊടുക്കപ്പെട്ടു)അനുഭവിച്ചതിനു ശേഷം ഈ ദാസൻ ‘ജീവന്റെ വെളിച്ചം‘ കാണും.

അവൻ ജീവനിലേക്ക് മടങ്ങി വരും! ഇതു മൂലം ദാസൻ അനേകരെ നീതീകരിക്കും.

‘നീതികരിക്കപ്പെടുന്നത്‘ നീതിമാന്മാർ ആകുന്നതിന്  തുല്ല്യമാണ്. ഋഷിയായ അബ്രഹാമിന് നീതിയായി കണക്കിടപ്പെട്ടൂ. തന്റെ വിശ്വാസം മൂലമാണ്  ഇത് നൽകപ്പെട്ടത്. ഇതേ രീതിയിൽ തൊട്ടുകൂടുവാൻ കഴിയാത്ത രീതിയിൽ താഴ്ത്തപ്പെട്ട ദാസൻ ‘അനേകരെ‘ നീതികരിക്കും. ക്രൂശീകരണത്തിനു ശേഷം മരണത്തിൽ നിന്ന് ഉയർത്തപ്പെട്ട യേശു ഇത് തന്നെയാണ് ചെയ്തത്. അവൻ ഇപ്പോൾ നമ്മെ നീതികരിക്കുന്നു.

12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

യെശയ്യാവ് 53:12

യേശു ജീവിക്കുന്നതിന് 750 വർഷങ്ങൾക്ക് മുമ്പ് ഇത് എഴുതപ്പെട്ടുവെങ്കിലും, ഇത് ദൈവീക പദ്ധതി എന്ന് തെളിയിക്കുവാൻ ഓരോന്നായി നിറവേറ്റപെട്ടു. ഏറ്റവും താഴ്ത്തപ്പെട്ട അവർണ്ണരെയും പ്രതിനിധീകരിക്കുവാൻ യേശുവിനു കഴിഞ്ഞു. എല്ലാവരുടെയും, അതായത് ബ്രാഹ്മണരുടെയും, ക്ഷത്രിയരുടേയും, വൈശ്യരുടേയും, ശൂദ്രരുടെയും പാപം ചുമന്നു അത് കഴുകുവാനാണ് യേശു വന്നത്.

ദൈവീക പദ്ധതിപ്രകാരം എനിക്കും നിനക്കും ജീവൻ എന്ന ദാനം – കുറ്റബോധത്തിൽ നിന്നും പാപത്തിൽ നിന്നും വിടുവിക്കുവാനാണ് യേശു വന്നത്. ഈ വിലയേറിയ ദാനത്തെ കുറിച്ച് അറിയുന്നത് നല്ല കാര്യമല്ലേ? അറിയുവാൻ അനേക വഴികൾ ഉണ്ട്:

Leave a Reply

Your email address will not be published. Required fields are marked *