യാഗത്തിന്റെ പൊതുവിലുള്ള ആവശ്യകത

ജനം പാപത്തിൽ ജീവിക്കുന്നു എന്ന് എല്ലാ കാലഘട്ടത്തിലെയും ഋഷിമാർക്കും മുനിമാർക്കും അറിയാവുന്ന കാര്യമാണ്. ‘ശുദ്ധീകരണം പ്രാപിക്കണം‘ എന്ന ആവശ്യബോധം എല്ലാ മതത്തിലുള്ളവർക്കും, വയസ്സിലുള്ളവർക്കും, വിദ്യാഭ്യാസ ഘട്ടത്തിലുള്ളവർക്കും ഇതു മൂലം ഉണ്ടായി. ഇതു മൂലം അനേക ജനങ്ങൾ കുമ്പമേളയ്ക്ക് പങ്കെടുക്കുന്നു, പൂജയ്ക്ക് മുമ്പായി പ്രാർത്ഥാസന മന്ത്രം ചൊല്ലുന്നു. (“ഞാൻ ഒരു പാപി, ഞാൻ പാപത്തിന്റെ പരിണിതഫലമാണ്, ഞാൻ പാപത്തിൽ പിറന്നു, എന്റെ ദേഹി പാപത്തിൽ ഇരിക്കുന്നു, ഞാൻ പാപിയിൽ പാപി, സൗന്ദര്യമുള്ള കണ്ണുകൾ ഉള്ള കർത്താവേ, യാഗങ്ങളുടെ കർത്താവേ എന്നെ രക്ഷിക്കണമേ.) ശുദ്ധീകരണത്തിനുള്ള ആവശ്യകതയ്ക്ക് ഒപ്പം തന്നെ നമ്മുടെ പാപത്തിന്റെയും ജീവിതത്തിന്റെ ഇരുട്ടിന്റെയും (തമസ്) ‘മറുവിലയായി‘ ഒരു യാഗം ആവശ്യമാണ്. പൂജകളിലെ യാഗങ്ങളിൽ, കുമ്പമേളയിൽ ഒരു പ്രത്യേക ആവശ്യത്തിനായി ആളുകൾ സമയം, പണം അർപ്പിക്കുകയോ അല്ലെങ്കിൽ കഠിന വൃതം എടുക്കുകയോ ചെയ്യും. ഒരു പശുവിന്റെ വാലിൽ പിടിച്ച് നദി നീന്തി കടക്കുന്ന ആളുകളെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. ക്ഷമ ലഭിക്കുന്നതിനായുള്ള യാഗമാണിത്.

പണ്ട് കാലം മുതലെ ഈ യാഗത്തിനായുള്ള ആവശ്യകത നിലനിൽക്കുന്നു. നമ്മുടെ ഉള്ള് പറയുന്നത് ഈ വാക്യങ്ങൾ ഉറപ്പിക്കുന്നു – യാഗം വളരെ മുഖ്യവും അതു കൊടുക്കുകയും വേണം. ഉദാഹരണത്തിന് തുടർന്നുള്ള ഉപദേശങ്ങൾ നോക്കുക.

കഥോപനിഷത്തിൽ (ഹിന്ദു പുസ്തകം) മുഖ്യ കഥാപാത്രമായ നസികേത്ത പറയുന്നു:

 “തീയിലുള്ള യാഗം സ്വർഗ്ഗത്തിലേക്ക് നയിക്കും എന്നും സ്വർഗ്ഗം പൂകാൻ ഉള്ള മാർഗ്ഗം എന്നും ഞാൻ അറിയുന്നു.“

കഥോപനിഷത്ത് 1.14

ഹിന്ദുക്കളുടെ ഒരു പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:

 “യാഗത്തിലൂടെ മനുഷ്യൻ സ്വർഗ്ഗത്തിൽ എത്തുന്നു“

ശതപഥബ്രാഹ്മണം VIII.6.1.10

 “മനുഷ്യർ മാത്രമല്ല, ദേവന്മാരും യാഗത്തിലൂടെ അനശ്വരത പ്രാപിച്ചു.“

ശതപഥബ്രാഹ്മണം II.2.2.8-14

യാഗത്തിലൂടെയാണ് നാം അനശ്വരതയും, സ്വർഗ്ഗവും (മോക്ഷം) നേടുന്നത്. എങ്ങനെയുള്ള യാഗം, നമ്മുടെ പാപത്തിനും/ഇരുട്ടിനും ‘മറുവിലയായി‘ എത്ര യാഗം വേണം എന്നുള്ള ചോദ്യം നിലനിൽക്കുന്നു. 5 വർഷത്തെ കഠിന വൃതം മതിയാകുമോ? പാവങ്ങൾക്ക് പണം കൊടുക്കുന്നത് മതിയാകുമോ? മതിയെങ്കിൽ എത്ര കൊടുക്കണം?

പ്രജാപതി/യഹോവ: യാഗത്തിൽ കരുതുന്ന ദൈവം

പുരാതന വേദങ്ങളിൽ സൃഷ്ടികർത്താവിനെ – പ്രപഞ്ചത്തെ നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്തവനെ പ്രജാപതി എന്നായിരുന്നു വിളിച്ചിരുന്നത്. പ്രജാപതിയിലൂടെയാണ് സകലവും നിലവിൽ വന്നത്.

വേദപുസ്തകത്തിലെ ഏറ്റവും പഴയ പുസ്തകങ്ങളെ തോറ എന്നാണറിയപ്പെടുന്നത്. 1500 ബി സിയിൽ ഏകദേശം റിഗ് വേദ എഴുതിയ സമയത്ത് തന്നെയാണ് തോറ എഴുതപ്പെട്ടത്. സകല ഭൂമിയെയും സൃഷ്ടിച്ച ഒരു ജീവനുള്ള ദൈവമുണ്ട് എന്ന പ്രസ്താവനയോടെയാണ് തോറ തുടങ്ങുന്നത്. എബ്രായ ഭാഷയിൽ ഈ ദൈവം ഏലോഹിമോർ യാഹവേ എന്നാണ് അറിയപ്പെട്ടിരുന്നത്, ഇത് എല്ലാ എബ്രായ പുസ്തകങ്ങളിലും മാറ്റിയും മറിച്ചും എഴുതിയിരിക്കുന്നു. റിഗ് വേദയിലെ പ്രജാപതി പോലെ തോറയിലെ യാഹ്വേ അല്ലെങ്കിൽ ഏലോഹിം സൃഷ്ടികർത്താവാകുന്നു.

അബ്രഹാം ഋഷിയുമായുള്ള ഏറ്റുമുട്ടലിൽ യാഹ്വേയെ ‘കരുതുന്നവനായി‘ തോറയിൽ വെളിപ്പെടുത്തിയിരിക്കുന്നു. കരുതുന്ന യാഹ്വേയും (എബ്രായത്തിൽ യഹോവ യിരേ) “സൃഷ്ടിയെ സൂക്ഷിക്കുന്ന“ റിഗ് വേദയിലെ പ്രജാപതിയും തമ്മിലുള്ള സാമ്യം എന്നെ വളരെ ആശ്ചര്യപ്പെടുത്തി.

യഹോവ ഏത് രീതിയിലാണ് കരുതുന്നത്? ജനം യാഗം കഴിക്കേണ്ട ആവശ്യകതയെക്കുറിച്ച് നാം കണ്ടു. എന്നാൽ നാം കഴിക്കുന്ന യാഗം മതിയാകുമോ എന്ന് നമുക്ക് അറിയില്ല. നമ്മുടെ ഈ ആവശ്യകതയിൽ പ്രജാപതി എങ്ങനെ നമുക്കായി കരുതുന്നു എന്ന് തന്ത്യമഹാ ബ്രാഹ്മണത്തിൽ പറയുന്നു എന്നത് രസകരമായ കാര്യമാണ്. അത് ഇങ്ങനെയാണ്:

 “പ്രജാപതി (സൃഷ്ടികർത്താവ്) സ്വയം യാഗമായി ദേവന്മാർക്ക് വേണ്ടി സമർപ്പിച്ചു.“

തന്ത്യമഹാബ്രഹ്മണ, 2 ആം കണ്ടത്തിന്റെ പാഠം 7

[സംസ്കൃത ഭാഷയിൽ: “പ്രജാപതിദെവെമത്മനം യജ്ഞംകർത്തവ്യപ്രായച്ചത്“]

ഇവിടെ പ്രജാപതി ഏകവചനത്തിലാണ്. തോറയിൽ ഒരു യഹോവ മാത്രമുള്ളതു പോലെ ഒരു പ്രജാപതി മാത്രമേയുള്ളു. പിന്നീട് പുരാണങ്ങളിൽ അനേക പ്രജാപതിമാരെ പറ്റി പറഞ്ഞിട്ടുണ്ട്. എന്നാൽ ഏറ്റവും ആദ്യമുണ്ടായിരുന്ന പുസ്തകങ്ങളിൽ പ്രജാപതിയെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. പ്രജാപതി മറ്റുള്ളവർക്ക് വേണ്ടി സ്വയം യാഗമായി എന്ന് മുകളിൽ പറഞ്ഞിരിക്കുന്ന വാചകത്തിൽ നാം കാണുന്നു. റിഗ് ഇങ്ങനെ പറഞ്ഞ് ഈ വാചകത്തെ ഉറപ്പിക്കുന്നു:

 “പ്രജാപതി തന്നെയാണ് യഥാർത്ഥ യാഗം“ (സംസ്കൃതം : പ്രജാപതിയജ്ഞ)

ശതപഥബാഹ്മണത്തിൽ നിന്ന് തർജ്ജിമ ചെയ്ത് സംസ്കൃത പണ്ഡിതൻ എച്ച്. ആഗ്യുലാർ ഇപ്രകാരം പറയുന്നു:

യാഗ ഇരയായി പ്രജാപതിയല്ലാതെ  മറ്റാരുമില്ല, ദേവന്മാർ അവനെ യാഗമാക്കുവാൻ ഒരുങ്ങി. ആയതിനാൽ ഋഷി ഇപ്രകാരം പറഞ്ഞു, ‘യാഗത്തിന്റെ സഹായത്താൽ ദേവന്മാർ യാഗം നടത്തി – യാഗത്തിന്റെ സഹായത്താൽ അവർ അവനെ (പ്രജാപതി) യാഗമാക്കി. ഇതായിരുന്നു ആദ്യത്തെ കല്പനകൾ, ഈ നിയമങ്ങളായിരുന്നു ആദ്യം സ്ഥാപിച്ചത്.“ എച്ച് ആഗ്യുലാർ, റിഗ് വേദത്തിലെ യാഗം

പ്രജാപതി/യഹോവ നമ്മുടെ ആവശ്യം അറിഞ്ഞ് സ്വയം യാഗമായി എന്ന് പുരാണ വേദങ്ങളിൽ പ്രസ്താവിക്കുന്നു. പുരുഷസൂക്തത്തിലെ പുരുഷ-പ്രജാപതി യാഗത്തെ കുറിച്ച് നാം ശ്രദ്ധിക്കുമ്പോൾ അവൻ എങ്ങനെ യാഗമായി എന്ന് നമുക്ക് നോക്കാം, എന്നാൽ ഇപ്പോൾ ഇത് എത്ര പ്രാധാന്യം എന്ന് നമുക്ക് ചിന്തിക്കാം. സ്വേതസ്വതരോപനിഷദ് പറയുന്നു:

നിത്യജീവനിൽ പ്രവേശിക്കുവാൻ വേറെ വഴിയില്ല (സംസ്കൃതം: നന്യപന്തവിദ്യതെ- അയനയ)സ്വേതസ്

വതരൊപനിഷദ് 3: 8

നിങ്ങൾക്ക് നിത്യജീവൻ വേണമെങ്കിൽ, മോക്ഷം അല്ലെങ്കിൽ പ്രകാശനം ആവശ്യമെങ്കിൽ, നാം സ്വർഗ്ഗം പൂകേണ്ടതിന് പ്രജാപതി (യഹോവ) എങ്ങനെ, എന്തുകൊണ്ട് സ്വയം യാഗമായി എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. വേദങ്ങളും നമുക്ക് ഈ വിഷയങ്ങൾക്ക് പ്രകാശനം നൽകുന്നു. റിഗ് വേദയിലെ പുരുഷസൂക്തം പ്രജാപതിയുടെ അവതാരത്തെ പറ്റിയും, അവൻ നമുക്കായി യാഗമായതിനെ പറ്റിയും വിവരിക്കുന്നു. വേദപുസ്തകം യേശുസത്സങ്ങിനെയും (നസ്രയനായ യേശു) മോക്ഷത്തിനായുള്ള (അനശ്വരത) തന്റെ യാഗത്തെയും പരിചയപ്പെടുത്തുന്നത് പോലെ ഇവിടെ പുരുഷസൂക്ത പുരുഷനെ പരിചയപ്പെടുത്തുന്നു. ഇവിടെ നാം യേശുവിന്റെ (യേശു സത്സങ്ങ്) യാഗത്തെ പറ്റിയും അവന്റെ ദാനത്തെ പറ്റിയും ശ്രദ്ധിക്കും.  

Leave a Reply

Your email address will not be published. Required fields are marked *